തിരുവനന്തപുരം: പിണറായി സർക്കാർ ഇസ്ലാമിക ഭീകരരുടെ അജൻഡ നടപ്പാക്കുന്ന ഏജൻസിയായി അധ:പതിച്ചെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ് ജോർജ് സ്കൂളിലെ അന്യമതക്കാരായ കുട്ടികളെ പോപ്പുലർ ഫ്രണ്ട് തടഞ്ഞുനിറുത്തി ഞാൻ ബാബർ എന്ന ബാഡ്ജ് പതിപ്പിച്ചു. കേരളം മറ്റൊരു സിറിയയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ താലിബാനിസത്തെ ബി.ജെ.പി കൈയും കെട്ടി നോക്കിയിരിക്കില്ല. കോട്ടാങ്ങൽ പഞ്ചായത്ത് എസ്.ഡി.പി.ഐയുടെ സഹായത്തോടെയാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. ഇതിന്റെ പ്രത്യുപകാരമാണ് സർക്കാർ പോപ്പുലർ ഫ്രണ്ടിന് ചെയ്തുനൽകുന്നത്. ഹലാൽ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന ഇത്തരക്കാരെ പ്രീണിപ്പിക്കുന്നതാണ്. സമൂഹത്തിന് ഭീഷണിയാവുന്നവരെ വോട്ട്ബാങ്കിന് വേണ്ടി സംരക്ഷിക്കുകയാണ് സി.പി.എം നേതൃത്വം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |