മഹാരാജ്ഗഞ്ച്: ബുധനാഴ്ച വാരാണസിയിൽ നിന്ന് ഐസിസ് ഭീരർ അറസ്റ്രിലായതിനെത്തുടർന്ന് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മഹാരാജ്ഗഞ്ച് ജില്ലയിലെ സോനൗലി അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം നൽകിയതായി എസ്.എസ്.ബി അസിസ്റ്റന്റ് കമാൻഡന്റ് ലളിത് മോഹൻ ഡോവൽ അറിയിച്ചു. മേഖലയിലൂടെ കടന്നുപോകുന്നവരെയെല്ലാം പരിശോധിക്കും. ജവാന്മാർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. സോനൗലി അതിർത്തിയിൽ കർശന പരിശോധനയ്‌ക്കു ശേഷമേ ഇന്ത്യയിൽ പ്രവേശനം അനുവദിക്കൂ. മിക്ക സ്ഥലങ്ങളിലും എസ്.എസ്.ബി ഉദ്യോഗസ്ഥർ സൂക്ഷ്മ നിരീക്ഷണം നടത്തും. സംശയാസ്‌പദമായ രീതിയിൽ കാണുന്നവരെ ചോദ്യം ചെയ്യും. രഹസ്യാന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർ അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഉത്തർപ്രദേശിലും ഡൽഹിയിലും ദേശീയ അന്വേഷണ ഏജൻസി ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് രണ്ട് ഐസിസ് പ്രവർത്തകർ അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |