വടിയെടുത്ത് മന്ത്രി പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്
കട്ടപ്പന: ഓണക്കാലത്തെ 'ചെലവി'നുള്ള പണം ഏലം കർഷകരിൽ നിന്ന് പിരിച്ച് വനപാലകർ. ഏലയ്ക്കയുടെ വിലത്തകർച്ചയിൽ തളർന്ന കർഷകരിൽ നിന്ന് ആയിരം മുതൽ 10,000 രൂപ വരെയാണ് പിടിച്ചുവാങ്ങിയത്. കട്ടപ്പനയ്ക്ക് സമീപം പുളിയൻമലയിലെ തോട്ടമുടമയുടെ പക്കൽ നിന്ന് പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ വനം മന്ത്രി എ.കെ. ശശീന്ദ്രൻ നടപടിയെടുത്തു. കുമളി റേഞ്ച് പുളിയൻമല സെക്‌ഷനിലെ ഫോറസ്റ്റ് ഓഫീസർ ചെറിയാൻ വി. ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ. രാജു എന്നിവരെ സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകി. ഹൈറേഞ്ച് മേഖലാ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തോട്ടമുടമയുടെ വീട്ടിൽ മഫ്തിയിലെത്തി പണം വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ടാക്‌സി വാഹനങ്ങളിലാണ് വരുന്നത്. അയ്യപ്പൻകോവിൽ, കാഞ്ചിയാർ, നെടുങ്കണ്ടം, കല്ലാർ, കുമളി, പുളിയൻമല, വണ്ടൻമേട്, കമ്പംമെട്ട് തുടങ്ങിയ പ്രദേശങ്ങളുടെ പരിധിയിലുള്ള വനപാലകർ നിർബന്ധിത പണപ്പിരിവ് നടത്തുന്നതായാണ് പരാതി.
ക്രിസ്മസ്, ദീപാവലി, ഈസ്റ്റർ തുടങ്ങിയ വിശേഷ ദിവസങ്ങളിലും ഉദ്യോഗസ്ഥർ പണം വാങ്ങും. തോട്ടങ്ങളുടെ വലിപ്പമനുസരിച്ചാണ് തുക. ഏലമലക്കാടുകളിലെ (കാർഡമം ഹിൽ റിസർവ് സി.എച്ച്.ആർ) നിയമങ്ങളുടെ പേരിലാണ് ചൂഷണം. ഏലം കർഷകരുടെ സംഘടനയായ കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർക്ക് പരാതി നൽകിയിരുന്നു. പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |