തിരുവനന്തപുരം: തുടക്കത്തിൽ തന്നെ നിശ്ചലാവസ്ഥയിലായ, കഴിഞ്ഞ പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന തീരദേശ ഹൈവേയ്ക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. മുൻഗണനാടിസ്ഥാനത്തിൽ പദ്ധതി പൂർത്തിയാക്കുമെന്ന് ബഡ്ജറ്റിൽ പറയുന്നു.
645.19 കിലോ മീറ്റർ ദൈർഘ്യമുള്ള തീരഹൈവെ പദ്ധതിക്കായി 6500 കോടി കിഫ്ബിയിൽ നിന്ന് ഇതിനകം അനുവദിച്ചു കഴിഞ്ഞു. രണ്ട് റീച്ചുകളിലാണ് നിർമ്മാണം തുടങ്ങിയത്. 54.71 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പ്രവൃത്തികൾക്കാണ് ഇപ്പോൾ കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. ഡ്രോൺ സർവെ മിക്കഭാഗങ്ങളിലും പൂർത്തിയാക്കി.
തീരപാതയിൽ 25-30 കിലോമീറ്റർ ഇടവിട്ട് പരിസ്ഥിതി സൗഹൃദ സൗകര്യ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതിന് ഭൂമി വാങ്ങാൻ കിഫ്ബിയുടെ ലാൻഡ് അക്വിസിഷൻ പൂളിൽ നിന്ന് ധനസഹായം നൽകും. ബി.ഒ.ടി (ബിൽഡ്- ഓപ്പറേറ്റ്-ട്രാൻസ്ഫർ) രീതിയിൽ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ സുതാര്യ ബിഡിംഗിലൂടെ നിക്ഷേപകരെ തിരഞ്ഞെടുക്കും.സംസ്ഥാനത്തിന് 1500 കോടിയിലധികം രൂപയുടെ അധിക നിക്ഷേപം കൊണ്ടുവരാമെന്ന് പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |