തിരുവനന്തപുരം: "ഓപ്പറേഷൻ ബചത് " എന്ന പേരിൽ കെ.എസ്.എഫ്.ഇയിൽ നടത്തിയ റെയ്ഡുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയ ശാഖകളിലെ മാനേജർമാർക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലൻസ് ശുപാർശ. കഴിഞ്ഞ നവംബറിൽ നടത്തിയ റെയ്ഡുകളിൽ ചിട്ടി നടത്തിപ്പിലും പണയ ഉരുപ്പടിയായ സ്വർണം സൂക്ഷിക്കുന്നതിലും 35 ശാഖകളിൽ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തിയത്. മാനേജർമാർക്കെതിരെ കേസെടുത്ത് അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടില്ല.
പ്രവർത്തനങ്ങൾ ചട്ട പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രിയടക്കം രംഗത്തു വരുകയും റെയ്ഡ് രാഷ്ട്രീയ വിവാദമാവുകയും ചെയ്തതോടെ, ക്രമക്കേടുകൾ പുന:പരിശോധിക്കാൻ വിജിലൻസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതോടെ, റെയ്ഡുകൾ വിജിലൻസ് അവസാനിപ്പിച്ചു. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ പണം വകമാറ്റുന്നതായും, വലിയ ചിട്ടികൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നതായും, ചിട്ടികളിൽ ചേരാൻ ആളില്ലാതെ വരുമ്പോൾ കെ എസ് എഫ് ഇയുടെ തനത് ഫണ്ടിൽ നിന്നും ചിട്ടിയടച്ച് ചില മാനേജർമാർ കള്ളക്കണക്കുണ്ടാക്കുന്നതായും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |