ഇടുക്കി: കാമ്പസിലെ എല്ലാവരുടെയും പ്രിയങ്കരനായിരുന്ന ധീരജ് സൗമ്യനും കോളേജിലെ പ്രമുഖ ഗായകനുമായിരുന്നു. കോളേജിൽ നടക്കുന്ന എല്ലാ പരിപാടികളിലും ധീരജിന്റെ ഒരു പാട്ടുണ്ടാകുമായിരുന്നു. കൊലപാതകത്തിന് തലേദിവസം കൂടി ഹോസ്റ്റൽ കന്റീനിൽ ധീരജ് നാടൻ പാട്ട് പാടിയിരുന്നതായി സഹപാഠിയും കോഴിക്കോട് സ്വദേശിയുമായ സാജിദ് പറഞ്ഞു. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി മൂന്നിനാണ് ഞങ്ങൾ എല്ലാവരും കോളേജിലെത്തിയത്. എല്ലാവരോടും സ്‌നേഹത്തോടെ മാത്രമേ ധീരജ് പെരുമാറിയിട്ടുള്ളൂ. കോളേജിലെ എല്ലാവർക്കും ധീരജിനെ അറിയാം. കോളേജ് മുഴുവൻ സുഹൃത്തുക്കളുണ്ടായിരുന്നു. അവൻ ഇനി ഞങ്ങൾക്കൊപ്പമില്ലല്ലോ എന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സാജിദ് പറഞ്ഞു. ക്ലാസിലെ മിടുക്കനായ വിദ്യാർത്ഥിയെയാണ് നഷ്ടമായതെന്ന് അദ്ധ്യാപകനായ ജിനേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |