SignIn
Kerala Kaumudi Online
Friday, 26 April 2024 3.57 PM IST

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം: വരനും രക്ഷിതാക്കൾക്കുമെതിരെ കേസ്

child-marriage

മലപ്പുറം: കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർത്ഥിനിയുടെ വിവാഹം നടത്തിയ സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. വരൻ,​ വധൂവരൻമാരുടെ രക്ഷിതാക്കൾ,​ കാർമികത്വം വഹിച്ച മഹല്ല് ഖാസി എന്നിവർക്കെതിരെയാണ് കേസ്. ചടങ്ങിൽ പങ്കെടുത്തവർക്കെതിരെയും കേസെടുക്കും. ബാല്യവിവാഹ നിരോധന നിയമ പ്രകാരമാണ് കേസ്.

കഴിഞ്ഞയാഴ്ച തുവ്വൂരിലെ അമ്മാവന്റെ വീട്ടിൽ വച്ചാണ് പെൺകുട്ടിയുടെ നിക്കാഹ് നടന്നത്. 25കാരനാണ് വരൻ. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പെൺകുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. തന്റെ സമ്മതത്തോടെയാണ് വിവാഹം നടത്തിയതെന്ന് പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്നയാൾക്കും വധൂവരൻമാരുടെ രക്ഷിതാക്കൾക്കും ചടങ്ങിന് നേതൃത്വം നൽകുന്നയാൾക്കുമെതിരെ കേസെടുക്കാമെന്നതാണ് ബാല്യ വിവാഹ നിരോധന നിയമത്തിലെ വ്യവസ്ഥ. അഞ്ചുവർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുത്തതോടെ വിവാഹം അസാധുവായതായി കരുവാരക്കുണ്ട് എസ്.എച്ച്.ഒ മനോജ് പറയറ്റ കേരളകൗമുദിയോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHILD MARRIAGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.