തിരുവനന്തപുരം: സഹകരണ മേഖലയിലേക്കുള്ള കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റത്തിനെതിരെ നിയമപരമായ നടപടിയെപ്പറ്റി ആലോചിക്കാൻ സർവകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു. സഹകരണ രംഗത്ത് കടന്നുകയറാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്നാവശ്യപ്പെട്ട് കെ.കെ. ശൈലജ അവതരിപ്പിച്ച അനൗദ്യോഗിക പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഉള്ളടക്കത്തോട് യോജിക്കുന്നെങ്കിലും സർവകക്ഷിയോഗം വിളിക്കാൻ തീരുമാനിച്ചതിനാൽ പ്രമേയത്തെ സർക്കാർ തള്ളി. സഹകരണമേഖലയിൽ ഇടപെട്ട് കേരളത്തിലെ കാർഷികമേഖലയെ വരുതിയിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് ശൈലജ പറഞ്ഞു. കേരളത്തിലെ സഹകരണ ബാങ്കുകളിലെ രണ്ട് ലക്ഷം കോടി രൂപയിലാണ് കേന്ദ്രത്തിന്റെ കണ്ണെന്ന് പ്രമേയത്തെ പിന്താങ്ങിയ വി. ജോയി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |