കൊച്ചി: പൂർണബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളത്തെ സ്‌കൂളുകൾക്ക് കഴിഞ്ഞദിവസം അവധി പ്രഖ്യാപിച്ചതെന്ന് കളക്‌ടർ ഡോ. രേണുരാജ് പറഞ്ഞു. തെറ്റുപറ്റിയെന്ന് കരുതുന്നില്ലെന്നും എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ അവർ പറഞ്ഞു. കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും സുരക്ഷയ്‌ക്കാണ് മുൻഗണന നൽകിയത്.
അവധി പ്രഖ്യാപനത്തിന്റെ തലേന്നാൾ ജില്ലയിൽ റെഡ് അലർട്ടുണ്ടായിരുന്നില്ല. നിയമപ്രകാരം അവധി കൊടുക്കണമെന്നില്ല എന്നതിനാലാണ് പ്രഖ്യാപിക്കാതിരുന്നത്. എന്നാൽ പുലർച്ചെ മഴ കനത്തു. രാവിലെ തീവ്രമായ മഴയും കാറ്റുമുണ്ടാകുമെന്നും വെള്ളം ഉയരാൻ സാദ്ധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പും വന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. വിമർശനങ്ങൾ ഉൾക്കൊള്ളുന്നു. ഇത്തരം വിഷയങ്ങളിൽ ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകാത്തവിധം നടപടികളെടുക്കാൻ ശ്രദ്ധിക്കുമെന്നും രേണുരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |