തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് കൂടി ചേർത്തുള്ള വിവരങ്ങൾ ആറു മാസത്തിന് ശേഷം വീണ്ടും പ്രസിദ്ധീകരിച്ചു. കൊവിഡ് മരണങ്ങൾ സർക്കാർ ഒളിപ്പിക്കുന്നുവെന്ന ആരോപണങ്ങൾ വ്യാപകമായതിന് പിന്നാലെയാണ് നടപടി. കൊവിഡ് ഡെയ്‌ലി ബുള്ളറ്റിനിലാണ് മരണമടയുന്നവരുടെ പേര് അടങ്ങുന്നവിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
24മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 135 മരണങ്ങളുടെ വിവരങ്ങളാണ് ജില്ലാടിസ്ഥാനത്തിൽ പേര്, വയസ്, സ്ഥലം, മരണത്തീയതി എന്ന ക്രമത്തിൽ പ്രസിദ്ധീകരിച്ചത്. കൊവിഡിന്റെ തുടക്കം മുതൽ സമാനമായ രീതിയിൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നെങ്കിലും 2020 ഡിസംബർ 22നുശേഷം ആരോഗ്യവകുപ്പിന്റെ ബുള്ളറ്റിനിൽ പേര് ഒഴികെയുള്ള വിവരങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഇതുകാരണം പട്ടികയിൽ ഉൾപ്പെട്ടവരെയും ഒഴിവാക്കപ്പെട്ടവരെയും കണ്ടെത്താൻ കഴിയുന്നില്ലെന്ന പരാതി ഉയർന്നു. ഇതിനെതിരെ പ്രതിപക്ഷം അടക്കം രംഗത്തെത്തിയ സാഹചര്യത്തിലാണ് പുതിയ നടപടി.
അതേസമയം, കൊവിഡ് പട്ടികയിൽ ഉൾപ്പെടേണ്ട ഏതെങ്കിലും മരണങ്ങൾ വിട്ടുപോയിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള 'എക്‌സസ് ഡെത്ത് സ്റ്റഡി" ഓരോ ജില്ലയിലും ആരംഭിച്ചു. ഡി.എം.ഒമാരാണ് ഇക്കാര്യം ഉറപ്പാക്കുന്നത്.
കൊവിഡ് ബാധിച്ച 680 പൊലീസുകാർക്ക് 5000രൂപ സഹായം
തിരുവനന്തപുരം: കൊവിഡ് ബാധിച്ച 680 പൊലീസുകാർക്ക് പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് 5000രൂപ വീതം ധനസഹായം അനുവദിച്ചു. ഇതിനായി 34ലക്ഷം രൂപ അനുവദിച്ച് അഡി.ഡി.ജി.പി മനോജ് എബ്രഹാം ഉത്തരവിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |