SignIn
Kerala Kaumudi Online
Friday, 26 April 2024 11.37 PM IST

കേരളത്തിൽ കൊവിഡ് വ്യാപനം അതിവേഗത്തിൽ; പ്രതിരോധം പാളം തെറ്റി

kk

കേരളത്തിൽ കൊവിഡ് വ്യാപനം അതിവേഗത്തിൽ; പ്രതിരോധം പാളം തെറ്റി

ന്യൂഡൽഹി: ഓണം പ്രമാണിച്ച് ഇളവുകൾ ഉദാരമായി തുടരുന്ന കേരളത്തിൽ കൊവിഡിന്റെ അതിവ്യാപനമാണെന്നും പ്രതിരോധ നടപടികളിൽ വൻ വീഴ്ചയുണ്ടായെന്നും കേന്ദ്ര മുന്നറിയിപ്പ്. പോസിറ്റിവിറ്റി 16 ശതമാനത്തിലേക്ക് ഉയരുകയാണ്. ഈമാസം മുഴുവനും ഇളവുകൾ തുടരുമെന്നതിനാൽ ഓണക്കാലത്തെ കൊവിഡ് അതിജീവനം കടുത്ത വെല്ലുവിളിയാകും.

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിൽ ഡെൽറ്റാ വകഭേദം വഴിയാണ് അതിവ്യാപനം. കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ പ്രതിദിന കേസുകളുടെ പകുതിയിലേറെയും ( 51.51%)​ കേരളത്തിലാണെന്നും രണ്ടാഴ്ചയായി കേരളത്തിൽ കേസുകൾ ഉയരുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

ഓണാഘോഷം, ടൂറിസം മേഖല തുറക്കൽ, കൂടുതൽ ഇളവുകൾ തുടങ്ങിയവ വെല്ലുവിളിയാണെന്നും പ്രതിരോധ നടപടികൾ കർശനമായി നടപ്പാക്കണമെന്നും കേരളത്തിലെ സ്ഥിതി വിലയിരുത്തിയ കേന്ദ്രസംഘത്തിന്റെ തലവനും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്‌ടറുമായ ഡോ. എസ്.കെ. സിംഗും മുന്നറിയിപ്പ് നൽകി. പോസിറ്റിവിറ്റി 10ശതമാനത്തിൽ കൂടി നിൽക്കുന്നതിന്റെ കാരണങ്ങളാണ് സംഘം അന്വേഷിച്ചത്. പത്ത് ശതമാനത്തിൽ കൂടുതലുള്ള രാജ്യത്തെ 44 ജില്ലകളിൽ പത്തെണ്ണം കേരളത്തിലാണ്.

പോസിറ്റിവിറ്റി 15.91%

കേരളത്തിൽ പോസിറ്റിവിറ്റി ഇന്നലെ 15% കടന്നതോടെ കൊവിഡ് ഭീതി കൂടുതൽ ശക്തമായി. 67ദിവസത്തിന് ശേഷമാണ് 15 % കവിയുന്നത്. 24 മണിക്കൂറിൽ 1,32,769 സാമ്പിളുകൾ പരിശോധിച്ചപ്പോൾ പോസിറ്റിവിറ്റി 15.91ശതമാനമായി. ഇത് 10ൽ എത്തിക്കുകയെന്ന ലക്ഷ്യം നേടും മുമ്പ്‌ പിടിവിടുകയാണ്. ഇളവുകളുടെ ദുപയോഗവും ആൾക്കൂട്ടങ്ങളുമാണ് കാരണം. ഇന്നലെ 21,119പേരാണ് രോഗബാധിതരായത്.

കേരളത്തിന് പിഴച്ചത്:

കേന്ദ്ര മാനദണ്ഡങ്ങൾ പ്രകാരം രോഗികളുടെ എണ്ണം നോക്കി കണ്ടെയ്‌ൻമെന്റ് സോൺ നിർണയിച്ചില്ല. ചുറ്റിലും വേലികെട്ടി ആൾസഞ്ചാരം തടഞ്ഞില്ല,​ ബഫർ സോണുകൾ സൃഷ്‌ടിച്ചില്ല.

എ, ബി, സി, ഡി വിഭാഗങ്ങളുടെ പുനരവലോകനം ഏഴുദിവസത്തിന് പകരം 14ദിവസത്തിന് ശേഷം വേണമായിരുന്നു.

 സമ്പർക്ക പട്ടികയിൽ പിഴവ്. ഒരാളുടെ സമ്പർക്ക പട്ടിക രണ്ടുപേരിൽ ഒതുങ്ങി. കുടുംബാംഗങ്ങളെപ്പോലും ഉൾപ്പെടുത്തിയില്ല.

 വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരിൽ സമ്പർക്കം നിയന്ത്രിക്കാഞ്ഞത് രോഗവ്യാപനം കൂട്ടി. വീടുകളിലെ വ്യാപനം ക്ളസ്റ്ററുകളുണ്ടാക്കി. കേരളത്തിൽ 80ശതമാനം രോഗികളും വീടുകളിൽ ഐസോലേഷനിൽ. അടുത്തടുത്ത് വീടുകളുള്ളത് രോഗവ്യാപനം കൂട്ടുന്നു.

 ഒരാളിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകരുന്നു എന്ന് സൂചിപ്പിക്കുന്ന 'ആർ'

ഫാക്ടർ കേരളത്തിൽ ജൂണിൽ 0.8 ആയിരുന്നത് ഇപ്പോൾ 1.2

 സാമൂഹ്യ-മത കൂട്ടായ്മകളിൽ ആൾക്കൂട്ടം കുറയ്‌ക്കുന്നില്ല.

ആശങ്കകൾ:

ഒാണാഘോഷം, സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നത്, വിനോദസഞ്ചാര മേഖല തുറക്കുന്നത്. ജനസംഖ്യത്തിൽ പ്രായമായവർ കൂടുതലുള്ളത്, ആളുകളുടെ അന്താരാഷ്‌ട്ര, ദേശീയ യാത്രകൾ,

കേരളത്തിൽ 44ശതമാനം പേരിൽ മാത്രമാണ് ആന്റിബോഡി. ദേശീയ തലത്തിൽ 65ശതമാനം.

ലക്ഷത്തിലേറെ ആക്ടീവ് കേസുകൾ കേരളത്തിൽ മാത്രം (1,77,091). രാജ്യത്തെ ആക്ടീവ് കേസുകളുടെ 43.77%

ആഗസ്റ്റ് 9വരെ കേരളത്തിലെ ആകെ കേസുകൾ: 35,​52,525. മരണം: 17,741.

100ലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 48 ജില്ലകളിൽ കേരളത്തിലെ 11 ജില്ലകൾ (മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂർ, പാലക്കാട്, കൊല്ലം, കണ്ണൂർ, കാസർഗോഡ്, വയനാട്, പത്തനംതിട്ട, ഇടുക്കി).

വാക്സിൻ: ഒന്നാം ഡോസ് 54%

രണ്ടാം ഡോസ് 23%

രണ്ടുകോടിയിലേറെ ആളുകൾക്ക് വാക്സിൻ നൽകണം

മേയ് മുതൽ ഡെൽറ്റ

ജൂൺ ആദ്യവാരം നിയന്ത്രണങ്ങൾ മൂലം പോസിറ്റിവിറ്റി കുറഞ്ഞിരുന്നു. രാജ്യത്തെ മറ്റിടങ്ങളിൽ കൂടിയ വേഗത്തിൽ ടി.പി.ആർ കുറഞ്ഞപ്പോൾ കേരളത്തിൽ ജൂൺ 19 മുതൽ പത്ത് ശതമാനത്തിന് അടുത്ത് തുടർന്നു. ചില തദ്ദേശ സ്ഥാപനങ്ങളിൽ 20ന് മുകളിൽ. കേരളത്തിൽ ഡെൽറ്റ സാന്നിദ്ധ്യം 80ശതമാനം

പത്തനംതിട്ടയിൽ ഒന്നാം ഡോസ് എടുത്ത 14,​974പേർക്കും രണ്ടാം ഡോസ് എടുത്ത 5042 പേർക്കും രോഗം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID19
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.