ന്യൂഡൽഹി: കേരളം അടക്കം ചില സംസ്ഥാനങ്ങളിൽ കൊവിഡ് രോഗവ്യാപനം കൂടുതലായ സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങൾ സെപ്തംബർ 30വരെ നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. വെള്ളിയാഴ്ചത്തെ പ്രതിദിന കേസിൽ എഴുപതു ശതമാനവും കേരളത്തിലായിരുന്നു.
രോഗികൾ കൂടുതലുള്ള സ്ഥലങ്ങളിൽ കണ്ടെയ്ൻമെന്റ് നടപടികൾ കർശനമായി നടപ്പാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
കൊവിഡ് വ്യാപനം നേരത്തെ കണ്ടെത്തി പ്രാദേശികമായി പ്രതിരോധ നടപടികൾ സ്വീകരിക്കണം. കണ്ടെയ്ൻമെന്റ് നടപടികൾ സംസ്ഥാന, ജില്ലാ ഭരണകൂടങ്ങൾ ഉറപ്പാക്കണം. ഉത്സവ വേളകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ പ്രാദേശിക നിയന്ത്രണങ്ങൾ നടപ്പാക്കണം. വാക്സിനേഷൻ വേഗത്തിലാക്കാനും കത്തിൽ നിർദേശിച്ചു.
വൈറസ് വ്യാപനം ഒട്ടുമില്ലാത്ത സ്ഥലങ്ങളിൽ തുടർച്ചയായ പരിശോധനകൾ നടത്തി സുരക്ഷിതമാക്കണം. പ്രതിരോധ നടപടികളിൽ വീഴ്ച വന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്ന് കത്തിൽ ഓർമ്മപ്പെടുത്തുന്നുണ്ട്.
രോഗികൾ കൂടുന്ന കേരളത്തിൽ ഐ.സി.എം.ആർ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ചീഫ് സെക്രട്ടറി വി.പി.ജോയിക്ക് അയച്ച കത്തിൽ നിർദ്ദേശിച്ചിരുന്നു.
പ്രതിദിന രോഗികൾ
70% കേരളത്തിൽ
(വെള്ളിയാഴ്ചത്തെ കണക്ക്)
ഇന്ത്യ: 46,759
കേരളം:32,801(70%)
മഹാരാഷ്ട്ര: 4,654 (രണ്ടാം സ്ഥാനം)
പ്രതിദിന മരണം
ഇന്ത്യ: 509
കേരളം: 179
മഹാരാഷ്ട്ര:170
ടി.പി.ആർ
ഇന്ത്യ: 2.19
കേരളം: 19.22
മഹാരാഷ്ട്ര: 2.2 ടി.പി.ആർ പൂജ്യം ബീഹാർ മദ്ധ്യപ്രദേശ് ജാർഖണ്ഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |