തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മാർച്ച് 22നു മുമ്പുവരെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാൻ അവസരം. മാർച്ച് 24 മുതൽ 60 ദിവസം കണക്കാക്കിയാണ് സമയം അനുവദിച്ചത്. അപേക്ഷകൾ സമയബന്ധിതമായി തീർക്കണമെന്നുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.
മാർച്ച് 22നുശേഷം മരിച്ചവരുടെ ബന്ധുക്കൾ ധനസഹായത്തിനായി മരണം സംഭവിച്ച് 90 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം. ഇനി ധനസഹായത്തിന് അപേക്ഷിക്കാനുള്ള പരമാവധി സമയം മൂന്നുമാസമാണ്. ഇതിനുള്ളിൽ അപേക്ഷിക്കാൻ കഴിയാത്തവർക്ക് പരാതി പരിഹാര സമിതിയെ സമീപിക്കാം. ലാൻഡ് റവന്യു കമ്മിഷണർക്കാണ് ധനസഹായ വിതരണത്തിന്റെ ചുമതല.
ധനസഹായത്തിന് അപേക്ഷിക്കുന്നവർക്ക് ബാങ്ക് അക്കൗണ്ടില്ലാത്തതിന്റെ പേരിൽ തുക നൽകുന്നതിൽ കാലതാമസം വരുത്തരുത്. അക്കൗണ്ടില്ലെങ്കിൽ നേരിട്ട് തുക കൈമാറണം. ഒന്നിലധികം അടുത്തബന്ധുക്കൾ അപേക്ഷരായിട്ടുണ്ടെങ്കിൽ വിശദമായ പരിശോധനയ്ക്ക് ശേഷം അർഹർക്ക് തുക കൈമാറണം.
ഇന്നലെ 256 പേർക്ക്
കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 256 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2.32ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 11,016 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ മരണങ്ങളൊന്നും സ്ഥിരീകരിച്ചില്ല. അപ്പീൽ നൽകിയ 56 മരണങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തി. 378 പേർ രോഗമുക്തി നേടി. 2502 പേരാണ് ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |