തിരുവനന്തപുരം: കൊവിഡ് ബാധിച്ച കുട്ടികൾക്ക് ചെറിയ രോഗലക്ഷണങ്ങളുണ്ടെങ്കിൽ പോലും ശിശുരോഗ വിദഗ്ദ്ധനുള്ള ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കണമെന്ന് സർക്കാർ നിർദേശം. രോഗ തിവ്രതയനുസരിച്ച് താലൂക്ക്, ജില്ലാ, ജനറൽ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സിക്കണം. മിതമായ രോഗലക്ഷണമുള്ളവരെ ഓക്‌സിജൻ നൽകാൻ സൗകര്യമുള്ള ജില്ലാ, ജനറൽ ആശുപത്രികളിലേക്കാണ് മാറ്റേണ്ടത്. ഗുരുതര ലക്ഷണമുള്ളവരെ ടെർഷ്യറി കെയർ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സിക്കണം. രോഗലക്ഷങ്ങളില്ലാത്ത കുട്ടികളെ വീട്ടിൽ ചികിത്സിക്കാം.
കൊവിഡ് മൂന്നാം തരംഗത്തിൽ കുട്ടികളിൽ രോഗവ്യാപനമുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നതിനാലാണ് ആരോഗ്യവകുപ്പ് മാർഗരേഖ പുറത്തിറക്കിയത്. കുട്ടികൾക്ക് വാക്‌സിൻ നൽകാൻ കഴിയാത്തതിനാലും സ്‌കൂൾ തുറന്നാലും രോഗം വർദ്ധിക്കാം.
പകരില്ല, മുലയൂട്ടാം
ഗർഭസ്ഥ ശിശുവിന് മുലപ്പാലിൽ നിന്ന് രോഗം പകർന്നതായി റിപ്പോർട്ടുകളില്ല. അതിനാൽ കൊവിഡ് ബാധിതരായ അമ്മമാർക്ക് മുലയൂട്ടാം. എന്നാൽ അമ്മയിൽ നിന്നു വായുവിലൂടെ കുട്ടിക്ക് രോഗം പകരാം. അതിനാൽ മുലയൂട്ടുമ്പോൾ എൻ 95 മാസ്‌ക് ധരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |