ചാലക്കുടി: ഇന്നലെ പുലർച്ചെ ചാലക്കുടിപ്പുഴയുടെ ഇരു കരകളിലുമായി രണ്ട് മിനിറ്റോളം ആഞ്ഞടിച്ച മിന്നൽച്ചുഴലിയിൽ പടിഞ്ഞാറെ ചാലക്കുടിയിലും മേലൂരിലും വ്യാപക നാശം. ഇരുന്നൂറോളം മരങ്ങൾ കടപുഴകി. പത്തിലധികം വീടുകൾക്കും കേടുപാടുണ്ടായി.
മോനപ്പിള്ളിയിൽ കണ്ണൂക്കാടൻ പോളിയുടെ വീടിന്റെ കോൺക്രീറ്റ് മേൽക്കൂര നിലംപൊത്തി. സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ ഷീറ്റിട്ട മേൽക്കൂര പറന്നുപോയി. മോനപ്പിള്ളി ക്ഷേത്രത്തിന് മുന്നിലെ ആൽമരം മറിഞ്ഞുവീണ് നടപ്പന്തൽ തകർന്നു. അരീക്കാട് ആൻഡ്രൂസ്, അമ്പൂക്കൻ ജോസ്, അമ്പൂക്കൻ ജോർജ്, അമ്പൂക്കൻ ജെയ്‌സൺ, അമ്പൂക്കൻ ജെയ്മി, തച്ചുപറമ്പിൽ ബിജു എന്നിവരുടെ പറമ്പിലെ ജാതി മരങ്ങൾ മറിഞ്ഞു. കോട്ടേക്കാട്ടുകാരൻ തോസിന്റെ വീട് മരം വീണ് തകർന്നു. കളരിക്കൽ രാജന്റെ വീടിന് മുകളിലെ ഷീറ്റ് തകർന്നു. സി.എം.ഐ സ്‌കൂളിന് പിൻഭാഗത്തെ ഷെഡുകളിലെ ഷീറ്റുകൾ പറന്നുപോയി. മേലൂരിലെ നടുത്തുരുത്തിലെ വാച്ചാലുക്കൽ ജോസ്, ജോണി, ജോമോൻ എന്നിവരുടെ കോഴി ഫാമുകളിലെ മേൽക്കൂരയും പറന്നുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |