ചിറയിൻകീഴ്: പ്രണയ വിവാഹത്തെ തുടർന്നുള്ള ദുരഭിമാനത്തിൽ സഹോദരീഭർത്താവിനെ നടുറോഡിലിൽ തല്ലിച്ചതച്ചത് പെട്ടന്നുള്ള പ്രകോപനം കാരണമെന്ന് പ്രതി ഡോ. ഡാനിഷ് ജോർജ് പൊലീസിനോട് കുറ്രസമ്മതം നടത്തി. കഴിഞ്ഞദിവസം ഊട്ടിയിലെ റിസോർട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഗുരുതരമായി പരിക്കേറ്ര സഹോദരി ദീപ്തിയുടെ ഭർത്താവ് ആനത്തലവട്ടം സ്വദേശി മിഥുൻകൃഷ്ണൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടന്ന ചിറയിൻകീഴ് ആനത്തലവട്ടം ബീച്ച് റോഡിൽ പ്രതിയുമായി ഇന്നലെ രാവിലെ ഒമ്പതിന് പൊലീസ് തെളിവെടുപ്പ് നടത്തി. ആറ്റിങ്ങൽ ഡിവൈ.എസ്.പി. സുനീഷ് ബാബു ചിറയിൻകീഴ് സി.ഐ ജി.ബി. മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയുമായെത്തിയത്. മിഥുൻകൃഷ്ണനെ മർദ്ദിച്ച മരകഷ്‌ണമെടുത്ത സ്ഥലം, ചേർത്തുവച്ച് മർദ്ദിച്ച മതിൽക്കെട്ട്, വലിച്ചിഴച്ച പ്രദേശം എന്നിവിടങ്ങളിലെല്ലാം നടന്ന സംഭവം പ്രതി വിവരിച്ചു. തെളിവെടുപ്പ് അര മണിക്കൂർ നീണ്ടു.
ഡി.ടി.പി ഓപ്പറേറ്ററായ മിഥുനും ദീപ്തിയും വീട്ടുകാരുടെ സമ്മതമില്ലാതെ ബോണക്കാട്ടെ ക്ഷേത്രത്തിൽ ഒക്ടോബർ 29നാണ് വിവാഹിതരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |