കൊച്ചി: സ്വപ്ന സുരേഷിന്റെ ഹർജിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഹൈക്കോടതി നോട്ടീസ്. ഫേസ്ബുക്ക് ലൈവിലൂടെ താൻ ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി ജൂൺ നാലിന് പരിഗണിക്കാൻ മാറ്റി.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതിയിൽനിന്ന് പിന്മാറാൻ വിജേഷ് പിള്ള എന്നയാൾ വഴി എം.വി.ഗോവിന്ദൻ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ബംഗളൂരുവിൽ വച്ച് 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. വിജേഷിനും നോട്ടീസയയ്ക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷാണ് സ്വപ്നയ്ക്കെതിരേ പൊലീസിൽ പരാതി നൽകിയത്. കേസ് സ്റ്റേ ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യം ഹൈക്കോടതി നേരത്തേ നിരാകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |