SignIn
Kerala Kaumudi Online
Friday, 19 April 2024 9.54 AM IST

മനസമ്മതത്തിനും ടാങ്കർ ഓടിച്ചെത്തി ഡെലീഷ, പ്രതിശ്രുത വരനും ടാങ്കർ ഡ്രൈവർ

aaaaa

കാഞ്ഞാണി : ടാങ്കർ ലോറി ഡ്രൈവിംഗ് തൊഴിലാക്കി വാർത്തയിൽ നിറഞ്ഞ ഡെലീഷ മനസമ്മതം കഴിഞ്ഞ് പ്രതിശ്രുത വരൻ ഹേൻസനുമായി സൽക്കാര ഹാളിലെത്തിയതും ടാങ്കർ ഓടിച്ച്. ഇരുവരും വിദേശത്ത് ടാങ്കർ ലോറി ഡ്രൈവർമാരാണ്.

വടക്കേ കാരമുക്ക് പൊറുത്തൂർ പള്ളിക്കുന്നത്ത് ഡേവീസ് - ട്രീസാ ദമ്പതികളുടെ മകളാണ് ഡെലീഷ. കാഞ്ഞിരപ്പിള്ളി ആനക്കൽ മേലോത്ത് പരേതരായ മാത്യൂ -ഏത്തമ്മ ദമ്പതികളുടെ മകനാണ് ഹേൻസൻ.

ടാങ്കർ ഡ്രൈവറായ പിതാവിനൊപ്പം ഒഴിവ് സമയങ്ങളിൽ കൂടെ സഞ്ചരിച്ചാണ് ഡെലീഷ ഡ്രൈവിംഗ് പഠിച്ചത്. പിന്നീട് ഹെവി ലൈസൻസെടുത്തു. കൊച്ചിയിൽ നിന്ന് പെട്രോൾ എടുത്ത് മലപ്പുറം പമ്പിലെത്തിക്കുക പതിവായി. ഇതോടെ മാദ്ധ്യമശ്രദ്ധ നേടിയ ഡെലീഷയ്ക്ക് തൊഴിൽ വാഗ്ദാനവുമായി ഗൾഫ് കമ്പനികളെത്തി. അങ്ങനെ ഗൾഫിലേക്ക് പറന്നു. അവിടെ ജർമ്മൻ കമ്പനിയിൽ ടാങ്കർ ഡ്രൈവറാണ് ഹേൻസൻ.

വിവാഹ ബ്യൂറോ വഴിയാണ് ബന്ധം സ്ഥാപിച്ചതെന്ന് ഡേവിസ് പറഞ്ഞു. ടാങ്കർ ഡ്രൈവറെ വരിക്കണമെന്ന് ഡെലീഷയും ആഗ്രഹിച്ചിരുന്നു.

വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു മനസമ്മതം. ചടങ്ങുകൾ അവസാനിച്ച് ഫോട്ടോ ഷൂട്ടിന് ശേഷം ടാങ്കർ ലോറിയിൽ കയറി ഇരുവരും സൽക്കാരത്തിനെത്തുകയായിരുന്നു. ഒമ്പതിന് കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് ദേവാലയത്തിലാണ് വിവാഹം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DELISHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.