തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള പാനലിൽ നിന്ന് ടോമിൻ തച്ചങ്കരിയെ യു.പി.എസ്.സി ഒഴിവാക്കി. ഡി.ജി.പിമാരായ സുധേഷ് കുമാർ (വിജിലൻസ് ഡയറക്ടർ), ബി.സന്ധ്യ (ഫയർഫോഴ്സ് മേധാവി), എ.ഡി.ജി.പി അനിൽകാന്ത് (റോഡ് സുരക്ഷാ കമ്മിഷണർ) എന്നിവരാണ് പാനലിൽ. ഇതിൽനിന്ന് ഒരാളെ സംസ്ഥാന സർക്കാരിന് തിരഞ്ഞെടുക്കാം. 30 വർഷം സർവീസുള്ള 9 ഉദ്യോഗസ്ഥരെയാണ് പരിഗണിച്ചത്.
ബി.സന്ധ്യയ്ക്ക് ഏറെ സാദ്ധ്യതയുണ്ട്. നിയമിക്കപ്പെട്ടാൽ സംസ്ഥാനത്ത് പൊലീസ് മേധാവിയാവുന്ന ആദ്യ വനിതയാവും. പാനലിലുള്ളവർക്ക് പുറമെ അരുൺകുമാർ സിൻഹ, ടോമിൻ തച്ചങ്കരി, നിധിൻ അഗർവാൾ, എസ്. ആനന്ദക്യഷ്ണൻ, കെ.പത്മകുമാർ, ഹരിനാഥ് മിശ്ര എന്നിവരെയാണ് യു.പി.എസ്.സി പരിഗണിച്ചത്. ജൂൺ 30നാണ് ലോക്നാഥ് ബെഹ്റ പൊലീസ് മേധാവി സ്ഥാനമൊഴിയുന്നത്. അനധികൃത സ്വത്തുസമ്പാദനത്തിനുള്ള വിജിലൻസ് കേസും മുൻപ് നേരിട്ട നടപടികളുമാണ് തച്ചങ്കരിക്ക് വിനയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |