SignIn
Kerala Kaumudi Online
Friday, 26 April 2024 1.27 PM IST

ഇഫി സമാപിച്ചു: ജപ്പാൻ ചിത്രത്തിന് സുവർണമയൂരം, ധനുഷിന് ബ്രിക്സ് അവാർഡ്

dhanush

പനജി: 52ാമത് രാജ്യാന്തര ചലച്ചിത്രോത്സവം (ഇഫി) ഇന്നലെ സമാപിച്ചു. മസാകാസു കനേകോ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ' റിംഗ് വാണ്ടറിംഗ് ' മികച്ച ചിത്രത്തിനുള്ള സുവർണമയൂരം കരസ്ഥമാക്കി. ശിൽപ്പവും 40 ലക്ഷം രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാർഡ്. ചെക്ക് റിപ്പബ്ളിക്ക് ചിത്രമായ സേവിംഗ് വൺ ഹൂ വാസ് ഡെഡിന്റെ സംവിധായകൻ വാക്ലാവ് കാദറിങ്ക മികച്ച സംവിധായകനുള്ള രജതമയൂരം നേടി. മികച്ച നടനുള്ള പുരസ്കാരം മറാത്തി ചിത്രമായ ഗോദാവരിയിലൂടെ ജിതേന്ദ്ര ജോഷി നേടി.

സ്പാനിഷ് ചിത്രമായ ചാർലോട്ടെയിലെ അഭിനയത്തിന് ആഞ്ചലാ മൊലീനയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചു.

നിഖിൽ മഹാജൻ സംവിധാനം ചെയ്ത ഗോദാവരിക്ക് മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു

ഇഫിയോടനുബന്ധിച്ച് നടന്ന ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്രോത്സവത്തിൽ തമിഴ് ചിത്രമായ അസുരനിലെ അഭിനയത്തിന് മികച്ച നടനായി ധനുഷ് തിരഞ്ഞെടുക്കപ്പെട്ടു. ലാറാ ബോൽഡോറിനിയാണ് മികച്ച നടി. മികച്ച ബ്രിക്സ് ചിത്രമായി ദി സൺ എബൗവ് മീ നെവർ സെറ്റ്സ് (റഷ്യ )

ബറാകാത് ( ദക്ഷിണാഫ്രിക്ക )എന്നീ സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു. ലിംഗൂയി സംവിധാനം ചെയ്ത ദി സേക്രഡ് ബോണ്ട്സ് എന്ന ചിത്രം യുനസ്കോ ഗാന്ധി പുരസ്കാരത്തിനർഹമായി. ഗോവയിലെ ശ്യാമപ്രസാദ് മൂഖർജി സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, രൺധീർ കപൂർ, മാധുരി ദീക്ഷിത്, സുമലത, മനോജ് ബാജ്പേയി തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DHANUSH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.