തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന്റെ പ്രവർത്തനങ്ങൾ ഗവർണർ പദവിക്ക് ചേരാത്തതാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. ഗവർണർ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാർഹമാണ്. രാജ്ഭവനെ ഗൂഢാലോചനാ കേന്ദ്രമാക്കി ആർ.എസ്.എസ് മാറ്റി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെ 'ക്രിമിനൽ' എന്നാണ് ചാൻസലർ കൂടിയായ ഗവർണർ വിശേഷിപ്പിച്ചത്. ആർ.എസ്.എസ് സേവകനെപ്പോലെ ഗവർണർ തരംതാഴരുത്. കേന്ദ്രത്തെയും ആർ.എസ്.എസ് നേതൃത്വത്തെയും തൃപ്തിപ്പെടുത്താനുള്ള ഗവർണറുടെ പ്രവൃത്തികൾ സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കും. ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ടെന്ന് ഓർമ്മിക്കണം. തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിൽ ദുരഭിമാനമോ മത്സരബുദ്ധിയോ തങ്ങൾക്കില്ലെന്നും ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |