SignIn
Kerala Kaumudi Online
Friday, 20 September 2024 8.27 PM IST

മലമ്പനി സൂക്ഷിക്കണം: ചികിത്സ വൈകരുത്

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സംസ്ഥാനത്ത് മലമ്പനിക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങളുള്ളതിനാൽ പ്രാരംഭഘട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് അപകടകരമാണ്. ഈ വർഷം ഇതുവരെ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സർക്കാർ ആശുപത്രികളിൽ മലമ്പനിക്ക് ചികിത്സയും പരിശോധനകളും സൗജന്യമാണ്.

2025 ഓടെ കേരളത്തിൽ നിന്ന് തദ്ദേശീയ മലമ്പനിയും മരണവും ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം. പ്ലാസ്‌മോഡിയം വിഭാഗത്തിൽപ്പെട്ട ഏകകോശ പരാദമാണ് മലമ്പനിക്ക് കാരണം. ഫാൽസിപാറം മൂലമുള്ള രോഗബാധ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രൽ മലേറിയ പോലെയുള്ള ഗുരുതര മലമ്പനിക്കും മരണത്തിനും കാരണമാകാം. മലമ്പനി പ്രധാനമായും പെൺ വിഭാഗത്തിൽപ്പെട്ട അനോഫിലിസ് കൊതുകുകളാണ് പരത്തുന്നത്. കൊതുകുകൾ ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്നതിനാൽ വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. വിറയലോ ടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നത് മലമ്പനിയുടെ ലക്ഷണമാണ്.

മറ്റ് ലക്ഷണങ്ങൾ

പനിയോടൊപ്പം ശക്തമായ കുളിര്

തലവേദന,​ പേശി വേദന,

 മനംപുരട്ടൽ, ഛർദ്ദി, ചുമ

ത്വക്കിലും കണ്ണിലും മഞ്ഞ നിറം

ശക്തമായ തലവേദന

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FEVER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.