തിരുവനന്തപുരം; ഫയൽ തീർപ്പാക്കൽ യഞ്ജത്തിന്റെ ഭാഗമായി അവധി ദിവസമായ ഇന്നലെ സംസ്ഥാനത്തെ വിജിലൻസ് ഓഫീസുകളിലും ഉദ്യോഗസ്ഥർ ഹാജരായി വിജിലൻസ് ഡയറക്ടറേറ്റിലെ മുഴുവൻ ഉദ്യോഗസ്ഥരും ഫയൽ തീർപ്പാക്കൽ യഞ്ജത്തിൽ പങ്കെടുത്തു.
വിജിലൻസ് ആസ്ഥാനത്ത് 1715 ഫയലുകളും വിജിലൻസ് തെക്കൻ മേഖലയുടെ കീഴിൽ 203 ഫയലുകളും വിജിലൻസ് കിഴക്കൻ മേഖലയുടെ കീഴിൽ 39 ഫയലുകളും വിജിലൻസ് മദ്ധ്യ മേഖലയുടെ കീഴിൽ 83 ഫയലുകളും വിജിലൻസ് വടക്കൻ മേഖലയുടെ കീഴിൽ 130 ഫയലുകളും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 ന്റെ കീഴിൽ 11 ഫയലുകളും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -2 ന്റെ കീഴിൽ 62 ഫയലുകളും സ്പെഷ്യൽ സെൽ തിരുവന്തപുരത്തിന് കീഴിൽ 32 ഫയലുകളും സ്പെഷ്യൽ സെൽ കോഴിക്കോടിന് കീഴിൽ 23 ഫയലുകളും തീർപ്പാക്കി . സംസ്ഥാനത്തൊട്ടാകെ വിജിലൻസിൽ ആകെ 2298 ഫയലുകൾ തീർപ്പാക്കി.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം . ഐ.ജി എച്ച് വെങ്കിടേഷ് , സൂപ്രണ്ട് ഓഫ് പൊലീസ് (ഇന്റലിജൻസ് ) ഇ.എസ് . ബിജുമോൻ ,ഡിവൈ.എസ്.പി സി.വിനോദ് ,മാനേജർ സുരേഷ് ബാബു എന്നിവർ യഞ്ജത്തിന് നേതൃത്വം നൽകി.
ജല അതോറിട്ടിയിൽ
5768 ഫയലുകൾ തീർപ്പാക്കി
തിരുവനന്തപുരം: ജല അതോറിട്ടിയിൽ ഇന്നലെ നടന്ന പ്രത്യേക ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള ഒാഫീസുകളിലായി 5768 ഫയലുകൾ തീർപ്പാക്കി. 1500ൽ ഏറെ ജീവനക്കാർ ഫയൽ തീർപ്പാക്കലിനായി അവധിദിനത്തിൽ ജോലിക്കെത്തി. തിരുവനന്തപുരത്തെ കേന്ദ്ര കാര്യാലയത്തിൽ 2276 ഫയലുകളാണ് തീർപ്പാക്കിയത്.
അവധിദിനത്തിൽ തീർപ്പാക്കിയത് 5768 ഫയലുകൾ
തിരുവനന്തപുരം: ഞായറാഴ്ച കേരള വാട്ടർ അതോറിറ്റി നടത്തിയ പ്രത്യേക ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയിൽ സംസ്ഥാനത്താകെ തീർപ്പായത് 5,768 ഫയലുകൾ. ആയിരത്തിയഞ്ഞൂറിലേറെ ജീവനക്കാർ ജോലിക്കെത്തി. കേന്ദ്ര കാര്യാലയത്തൽ 2,276 ഫയലുകൾ തീർപ്പാക്കി. 1,780 ഫയലുകൾ തീർപ്പാക്കിയ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം എണ്ണത്തിൽ മുന്നിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |