തിരുവനന്തപുരം:നഗരസഭയിലെ ജോലിക്കിടയിലാണ് മകൾക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് അനു അറിഞ്ഞത്. ഓടി വീട്ടിലെത്തിയപ്പോൾ നിറയെ ആളുകൾ. അനു വികാരഭരിതനായി. പരിമിതികളിലും തന്നെ ഈ നേട്ടത്തിലെത്തിക്കാൻ പരിശ്രമിച്ച അച്ഛനെ സ്നേഹ നിറകണ്ണുകളോടെ കെട്ടിപ്പിടിച്ചു.
കയസ് മിലൻ സംവിധാനം ചെയ്ത തല എന്ന ത്രില്ലർ സിനിമയിലെ മുല്ലു എന്ന കഥാപാത്രമാണ് സ്നേഹ. മഹാനഗരത്തിലെ ചേരിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ അരക്ഷിത ജീവിതവും അതിജീവന ശ്രമങ്ങളും തീവ്രമായി അവതരിപ്പിച്ചതാണ് അവാർഡിന് അർഹമാക്കിയത്. കോട്ടൺഹിൽ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയാണ് സ്നേഹ.
സ്നേഹ താമസിക്കുന്ന രാജാജിനഗർ കോളനിയിലായിരുന്നു കൂടുതൽ ഭാഗവും ചിത്രീകരിച്ചത്. സ്വന്തം കോളനിയിൽ സംസ്ഥാന അവാർഡ് എത്തിച്ച കഥാപാത്രമായത് ഭാഗ്യമാണെന്ന് സ്നേഹ കേരള കൗമുദിയോട് പറഞ്ഞു.
സിനിമയിൽ കോളനിയിലെ കുട്ടികളും അഭിനയിക്കണമെന്ന സംവിധായകന്റെ നിർദ്ദേശത്തിലാണ് ഓഡിഷനിൽ പങ്കെടുത്ത്. സ്നേഹയെ കൂടാതെ എട്ട് കുട്ടികളേയും ചിത്രത്തിലെടുത്തു.
2017ലായിരുന്നു ഓഡിഷൻ. ചിത്രകരണം വൈകി. ലോക്ക് ഡൗണിൽ ചിത്രീകരണം നിർത്തി. മാസങ്ങളുടെ ഇടവേളകളെടുത്താണ് സ്നേഹയുടെ സീനുകളെടുത്തത്.പിതാവ് അനുവും വീട്ടമ്മയായ
മാതാവ് നിഷയും മുത്തച്ഛൻ ജയകുമാറും മുത്തശ്ശി നാഗമ്മയും.അനുജത്തി ഒമ്പതുവയസുകാരി സഖിയും എല്ലാ പ്രോത്സാഹനവും നൽകി .
നർത്തകിയാവണം
നർത്തകിയാകാനാണ് സ്നേഹയുടെ ആഗ്രഹം. ശാസ്ത്രീയമായി നൃത്തം പഠിച്ചിട്ടില്ല.വീട്ടിൽ മൊബൈലും ടെലിവിഷനും വഴിയാണ് നൃത്തം പഠിക്കുന്നത്. സംവിധായകനും നടനുമായ പത്മകുമാർ സംവിധാനം ചെയ്ത രൂപാന്തരം എന്ന ഷോർട്ട് ഫിലിമിലാണ് അരങ്ങേറ്റം. അതിലെ അഭിനയത്തിന് ഗോവ ചലച്ചിത്ര മേളയിൽ പ്രശംസ ലഭിച്ചു.
അവാർഡിൽ അഭിമാനവും സന്തോഷവുമാണ്. വീട്ടുകാർക്ക് ഈ അംഗീകാരം സമർപ്പിക്കുന്നു.പഠിത്തവും അഭിനയവും നൃത്തവും ഒരു പോലെ കൊണ്ട് പോകും
സ്നേഹ അനു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |