തിരുവനന്തപുരം: ഗവേഷണ പ്രബന്ധം സമർപ്പിക്കുന്നത് വൈകിയാൽ യൂണിവേഴ്സിറ്റി ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ പിഴ നൽകണമെന്ന് കണ്ണൂർ സർവകലാശാലയുടെ വിവാദ ഉത്തരവ്. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണിത്. കൊവിഡ് കാലത്ത് കോളേജുകളും ലൈബ്രറികളും അടഞ്ഞുകിടന്നതിനാൽ നിശ്ചിത സമയത്തിനുള്ളിൽ ഗവേഷണം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് പരിഗണിക്കാതെ ഒരു ലക്ഷം രൂപ പിഴയീടാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം പിൻവലിക്കണമെന്ന് ഡെമോക്രാറ്റിക് റിസർച്ച് സ്കോളേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |