മലപ്പുറം: മുൻ ദേശീയ ഫുട്ബാൾ താരം മലപ്പുറം അസീസ് എന്ന് അറിയപ്പെടുന്ന മക്കരപറമ്പ് കാവുങ്ങൽ അബ്ദുൾ അസീസ് (75) അന്തരിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. അർബുദരോഗ ബാധിതനായിരുന്നു. സർവീസസ്, കർണാടക, മുഹമ്മദൻസ് ടീമുകളുടെ ക്യാപ്ടനായിരുന്നു. 1967-73 വരെ സർവീസസിനു വേണ്ടിയും 74 മുതൽ 81വരെ മുഹമ്മദൻസിന് വേണ്ടിയും 82 മുതൽ 85 വരെ മുംബയ് ഓർക്കേമിൽസിനു വേണ്ടിയും കളിച്ചിട്ടുണ്ട്. മൈസൂർ, ബംഗാൾ സന്തോഷ് ട്രോഫി ടീമിലും അംഗമായിട്ടുണ്ട്.
1973ൽ കേരളം സന്തോഷ് ട്രോഫി നേടിയ സമയത്ത് സർവീസസിന്റെ നായകനായിരുന്നു. 1969 മുതൽ 83വരെ സന്തോഷ് ട്രോഫി ടൂർണമെന്റുകളിൽ തിളങ്ങി. ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫി ഫുട്‌ബാൾ കിരീടം നേടിയ ആദ്യ കേരള ടീമിലെ പ്രതിരോധ നിരയിലെ സ്റ്റോപ്പറായിരുന്ന പരേതനായ മലപ്പുറം ചേക്കു സഹോദരനാണ്. പരേതരായ കാവുങ്ങൽ അലവി,വാറക്കോടൻ ഫാത്തിമ എന്നിവരാണ് മാതാപിതാക്കൾ. കബറടക്കം മക്കരപറമ്പ മഹല്ല് കബർസ്ഥാനിൽ നടന്നു. ഭാര്യ: സഫിയ കുറ്റിപ്പുളിയൻ (കാളാവ്). മക്കൾ: ആശിദ, ഫായിദ. മരുമകൻ:ഫഹദ് കോഴിക്കോട് (ഖത്തർ). മറ്റ് സഹോദരങ്ങൾ: ഖദീജ (മക്കരപറമ്പ) ഫാത്തിമ കുട്ടി (കോട്ടക്കൽ) പരേതനായ മുഹമ്മദ് കുട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |