തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരികൾ
കരിദിനം ആചരിച്ചു. ഹാൾമാർക്കിംഗ് സംവിധാനം പിൻവലിച്ച് പുതിയതായി എച്ച്.യു.ഐ.ഡി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സ്വർണവ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിച്ചതിന് പിന്തുണയർപ്പിച്ചാണിത്.
ഓണാഘോഷം പരിഗണിച്ചാണ് ഹർത്താൽ നടത്താതെ കരിദിനമാചരിച്ചതെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ദേശീയ ഡയറക്ടർ എസ്.അബ്ദുൽ നാസർ പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദനും കോഴിക്കോട്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും കൊല്ലത്ത് സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസറും കരിദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.
15000 ജുവലറികൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അറിയിച്ചു. തിരുവനന്തപുരത്ത് ജില്ലാ ജനറൽ സെക്രട്ടറി ഗണേശൻ ആറ്റിങ്ങൽ, സംസ്ഥാന സെക്രട്ടറിമാരായ കണ്ണൻ ശരവണ, രത്നകല രത്നാകരൻ, നാസർ അറേബ്യൻ, ജയകുമാർ വെഞ്ഞാറമൂട്, സന്തോഷ് എം.എസ്, ശിവകുമാർ, വിജയഗോപാൽ, കണ്ണൻ എന്നിവർ കരിദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |