SignIn
Kerala Kaumudi Online
Saturday, 27 April 2024 4.10 AM IST

എം. ബി. രാജേഷ് താലിബാന്റെ സ്‌പീക്കർ അല്ല : ഗോപാലകൃഷ്‌ണൻ

gopalakrishnan

തൃശൂർ: ഭഗത്‌സിംഗിനെ അപമാനിച്ച സ്‌പീക്കർ എം.ബി. രാജേഷ് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്‌ണൻ. താലിബാന്റെ സ്‌പീക്കറല്ല കേരളത്തിന്റെ സ്‌പീക്കറാണ് എം.ബി. രാജേഷെന്ന് അദ്ദേഹത്തിന് ഓർമ്മ വേണം. മാപ്പിള കലാപത്തിലെ വാരിയംകുന്നൻ ഹാജി, ഭഗത് സിംഗിന് സമാനനാണെന്ന് പറഞ്ഞതോടെ സ്‌പീക്കർ, ഭഗത്‌സിംഗിനെയും സ്വാതന്ത്ര്യ സമരസേനാനികളെയും അപമാനിച്ചിരിക്കുകയാണ്. മാപ്പിളലഹള സ്വാതന്ത്ര്യസമരമാണെന്ന് വരുത്താനുള്ള സ്‌പീക്കറുടെ ശ്രമം അപലപനീയമാണ്.

മഹാകവി കുമാരനാശാനും എസ്.കെ പൊറ്റക്കാടും തകഴിയും കെ.പി കേശവമേനോനും കെ. മാധവൻ നായരും കെ. കേളപ്പനും പറഞ്ഞതും എഴുതിയതും ചരിത്ര വിരുദ്ധതയും വിവരക്കേടുമാണോയെന്ന് സ്‌പീക്കർ മറുപടി പറയണം. സർക്കാർ സംഘടിപ്പിക്കുന്ന മാപ്പിള ലഹളയുടെ 100ാം വാർഷികാഘോഷം ഹിന്ദുമനസുകളിലെ മുറിപ്പാടിൽ ഉപ്പ് തേക്കുന്നതിന് തുല്യവും ഹിന്ദു മുസ്ലിം ഭിന്നത കൂട്ടുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOPALAKRISHNAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.