തിരുവനന്തപുരം : നികുതി സമാഹരണം ശക്തിപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടിപ്പിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയെ അറിയിച്ചു. പുതിയ സാഹചര്യങ്ങളെ നേരിടാൻ കഴിയുന്ന നിലയിലേക്ക് വകുപ്പിനെ മാറ്റും. ധനബില്ലുകളുടെ ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് അനുസൃതമായ നികുതി ലഭിക്കുന്നില്ലെന്നത് പോരായ്മയാണ്. ഇത് പരിഹരിക്കും.
ഇ–വേ ബില്ലിന്റെ മറവിൽ, ചരക്കുകൾ മറച്ചുവച്ച് കടത്തുന്നതിലൂടെ നികുതി വെട്ടിപ്പ് നടത്തുന്നെന്ന ആക്ഷേപങ്ങളിൽ ശക്തമായ പരിശോധനയും നടപടിയും ഉറപ്പാക്കും. ഇതിനുള്ള നിരീക്ഷണ സംവിധാനങ്ങൾ സജ്ജമായി. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ വഴി കാർഷിക മേഖലയിൽ മൂലധന നിക്ഷേപം നടത്താനായി പ്രഖ്യാപിച്ച പദ്ധതിയിൽ ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു സംഘമെങ്കിലും ഉറപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |