വർക്കല: മാർത്തോമസഭയുടെ അടൂർ ഭദ്രാസനം വൈദിക സമ്മേളനത്തോടനുബന്ധിച്ച് അഭിവന്ദ്യ ബിഷപ്പ്
എബ്രഹാംമാർ പൗലോസ് തിരുമേനിയുടെ നേതൃത്വത്തിൽ 60 വൈദികർ വർക്കല നാരായണ ഗുരുകുലത്തിൽ സൗഹൃദസന്ദർശനം നടത്തി. നാരായണഗുരുകുല അദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദ്, സ്വാമി തന്മയൻ, മറ്റു ഗുരുകുല അന്തേവാസികൾ എന്നിവർ വൈദികസംഘത്തെ സ്വീകരിച്ചു.
ഗുരുമുനി നാരായണപ്രസാദ് ആത്മോപദേശശതകത്തെ അടിസ്ഥാനമാക്കി പ്രഭാഷണം നടത്തി. ആദ്ധ്യാത്മികത ഇന്ന് കേവലം മതാഭിമുഖ്യമായി തീർന്നിരിക്കുന്നു എന്നും ദൈവാഭിമുഖ്യത്തിന് പ്രാധാന്യം നൽകുന്ന ആദ്ധ്യാത്മികതയാണ് ഇന്നത്തെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ഒരു സമുദായമേ ഉളളൂ. അത് മനുഷ്യസമുദായമാണ്. മനുഷ്യസമുദായത്തെ മതത്തിന്റെ പേരിൽ വിഭിന്ന സമുദായങ്ങളായി
വിഭജിക്കുന്ന പ്രവണതയ്‌ക്ക് അന്ത്യം കുറിക്കേണ്ട കാലം കഴിഞ്ഞു എന്നും ഗുരു മുനിനാരായണ പ്രസാദ് പറഞ്ഞു.
ക്യാപ്ഷൻ: അറുപതോളം വൈദികരുമായി വർക്കല നാരായണ ഗുരുകുലത്തിൽ സൗഹൃദസന്ദർശനത്തിനെത്തിയ അഭിവന്ദ്യ ബിഷപ്പ് എബ്രഹാംമാർ പൗലോസ് തിരുമേനിയെ ഗുരുമുനി നാരായണപ്രസാദ് സ്വീകരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |