തിരുവനന്തപുരം:28,29 തീയതികളിലെ പൊതുപണിമുടക്ക് സംസ്ഥാനത്ത് ഹർത്താലാകും. സംഘടിത,അസംഘടിത മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികളും പങ്കെടുക്കുന്നതോടെ പൊതുജീവിതം പൂർണമായി സ്തംഭിക്കും. വാണിജ്യ,വ്യാപാര,പൊതുഗതാഗത സംവിധാനങ്ങളെയും ബാങ്കുകൾ, ട്രെയിൻ,വിമാന സർവീസുകളെയും സമരം ബാധിക്കുമെന്ന് സംയുക്ത സമര സമിതി ചെയർമാൻ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.സർക്കാർ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും.
"ഇന്ത്യയെ വളർത്തിയത് പൊതുമേഖല,പൊതുമേഖലയെ സംരക്ഷിക്കുക,ഇന്ത്യയെ രക്ഷിക്കുക" എന്ന മുദ്രാവാക്യമുയർത്തിയാണ് ദേശീയ തലത്തിൽ ബി.എം.എസ് ഒഴികെയുള്ള പത്ത് കേന്ദ്രട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 27ന് അർദ്ധരാത്രി 12 മുതൽ 29ന് വൈകിട്ട് ആറുവരെ 48മണിക്കൂർ ദേശീയ പൊതുപണിമുടക്ക്.ആശുപത്രികളെയും അവശ്യസേവന വിഭാഗങ്ങളെയും പാൽ വിതരണത്തെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റെയിൽവേ ജീവനക്കാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തൊഴിൽ സ്തംഭിപ്പിക്കില്ല.
പൊതുപണിമുടക്ക് മറ്റ്സംസ്ഥാനങ്ങളിൽ സംഘടിതമേഖലയെയാണ് ബാധിക്കുക. അതുകൊണ്ട് തന്നെ പൊതുജീവിതത്തെ പ്രതിസന്ധിയിലാക്കില്ല. കൊവിഡിന് ശേഷം ഉയിർത്തെഴുന്നേൽക്കുന്ന സാമ്പത്തിക മേഖലയ്ക്ക് വൻതിരിച്ചടിയായിരിക്കും ഹർത്താൽ പ്രതീതിയുള്ള സമരം ഉണ്ടാക്കുകയെന്ന് ആശങ്കയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |