കൊച്ചി: കൊടകരയിൽ തട്ടിയെടുത്ത കുഴൽപ്പണത്തിന്റെ ഉറവിടം അന്വേഷിച്ചു വരികയാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
കുഴൽപ്പണം തട്ടിയെടുത്ത കേസിൽ സുജീഷ്, ദീപ്‌തി, അഭിയെന്ന അഭിജിത്ത്, അരീഷ്, അബ്ദുൾ ഷാഹിദ് എന്നീ പ്രതികൾ നൽകിയ ജാമ്യഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റപത്രം നൽകിയ കേസിൽ ജാമ്യം നൽകാൻ എന്താണ് തടസമെന്ന് സിംഗിൾ ബെഞ്ച് ചോദിച്ചു. ഇക്കാര്യത്തിൽ വിശദമായ പരിശോധന വേണമെന്നും അഭിപ്രായപ്പെട്ടു.
എന്നാൽ കുഴൽപ്പണത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടക്കുന്നതിനാൽ ഇവർക്ക് ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. ജസ്റ്റിസ് കെ. ഹരിപാൽ ഹർജികൾ ഇന്നു പരിഗണിക്കാൻ മാറ്റി. അന്വേഷണം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് പത്തു പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |