കൊച്ചി: ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ പൊതുസ്ഥലംമാറ്റം സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാരും ഏതാനും അദ്ധ്യാപകരും നൽകിയ ഹർജികൾ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻബെഞ്ച് വിധിപറയാൻ മാറ്റി. ട്രൈബ്യുണലിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജികളിലെ ആവശ്യം.
വിടുതൽ ചെയ്ത അദ്ധ്യാപകർക്ക് പുതിയ സ്‌കൂളിൽ ഹാജരാകാനാകാത്ത സാഹചര്യമാണെന്ന് സർക്കാർ വാദിച്ചു. ഹയർസെക്കൻഡറി പരീക്ഷ അടുത്തിരിക്കേ സ്ഥലംമാറ്റം സ്റ്റേ ചെയ്തത് സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കും.
മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് ഇത്തവണയും സ്ഥലമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ട്രൈബ്യൂണലിനെ സമീപിച്ചത് 24 അദ്ധ്യാപകരാണ്. അതിൽ ഒമ്പതു പേർ മാത്രമാണ് സ്ഥലംമാറ്റത്തിന് മുന്നോടിയായുള്ള താത്കാലിക ലിസ്റ്റിൽ എതിർപ്പുന്നയിച്ചതെന്നും സർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |