കൊച്ചി: മസാല ബോണ്ട് കേസിൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി.
വീണ്ടും സമൻസ് അയച്ചതിനെതിരേ കിഫ്ബി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. ബുധനാഴ്ചയ്ക്കകം ഇ.ഡി മറുപടി സത്യവാങ്മൂലം സമർപ്പിക്കണം.
സമൻസ് നിയമവിരുദ്ധമായതകിനാൽ റദ്ദാക്കണമെന്നും തുടർനടപടികൾ തടയണമെന്നുമാണ് കിഫ്ബിയുടെ വാദം. മസാല ബോണ്ടിൽ ഇ.ഡി. അന്വേഷണം അധികാരപരിധി മറികടന്നുള്ളതാണ്. ആയിരം ദിവസത്തിലധികമായി തുടരുന്ന അന്വേഷണം അവകാശലംഘനമാണെന്നും ഹർജിയിൽ പറയുന്നു.കിഫ്ബി മസാലബോണ്ട് മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണെന്ന്
റിസർവ് ബാങ്കു തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് കണക്കിലെടുക്കാതെ അന്വേഷണസംഘം തുടർച്ചയായി സമൻസുകൾ അയയ്ക്കുകയാണ്. മുമ്പ് ഹാജരാക്കിയ രേഖകൾ തന്നെയാണ് ഇ.ഡി വീണ്ടും ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. മസാല ബോണ്ട് കേസിൽ കിഫ്ബി പ്രിൻസിപ്പൽ ഓഫീസർ കെ.എം. എബ്രഹാമിനോട് ജനുവരി 10ന് ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇതിനെ എതിർത്താണ് കിഫ്ബി കോടതിയെ സമീപിച്ചത്. ഹർജി 17ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |