SignIn
Kerala Kaumudi Online
Friday, 26 April 2024 5.21 PM IST

പരിഷ്‌കരിച്ച കുർബാന നാല് പള്ളികളിൽ മാത്രം

holly-mass

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഓശാന ഞായർ ദിനമായ ഇന്നലെ മുതൽ പരിഷ്‌കരിച്ച കുർബാന അർപ്പിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെയും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെയും നിർദ്ദേശം അനുസരിച്ചത് നാല് ദേവാലയങ്ങൾ മാത്രം. കർദ്ദിനാൾ പങ്കെടുത്ത കുർബാനയിൽ അതിരൂപത ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ പങ്കെടുത്തില്ല.

തോട്ടുവ, പ്രസന്നപുരം, മറ്റൂർ, യൂണിവേഴ്സിറ്റി ഇടവക പള്ളികളിൽ മാത്രമാണ് പരിഷ്‌കരിച്ച കുർബാന അർപ്പിച്ചത്. അതിരൂപതയിൽ 340 ഇടവക പള്ളികളും സ്ഥാപനങ്ങളും കോൺവെന്റുകളും ഉൾപ്പെടെ 420 ഇടങ്ങളിലാണ് കുർബാന അർപ്പിച്ചത്.

ബിഷപ്പ് ഹൗസിനോട് ചേർന്ന ബസലിക്ക കത്തീഡ്രൽ പള്ളയിൽ പൊലീസ് സുരക്ഷയിൽ കർദിനാൾ ജോർജ് ആലഞ്ചേരി പരിഷ്‌കരിച്ച അർപ്പിച്ചു. കർദ്ദിനാളിനൊപ്പം പങ്കെടുക്കുമെന്ന് അതിരൂപത അറിയിച്ചിരുന്ന ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ കുർബാനയിൽ നിന്ന് വിട്ടുനിന്നു. ബസലിക്കയിൽ പിന്നീട് നടന്ന മൂന്ന് കുർബാനയും ജനഭിമുഖമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KURBANA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.