SignIn
Kerala Kaumudi Online
Friday, 20 September 2024 12.48 AM IST

പദ്ധതി രേഖയുണ്ടാക്കിയത് 18 മാസം കൊണ്ട്

Increase Font Size Decrease Font Size Print Page
k-rail

തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ വിവരങ്ങൾ അറിയാതെയാണ് സിസ്ട്ര ഇന്ത്യ കമ്പനിയുടെ മുൻ ജീവനക്കാരനായ അലോക് വർമ്മ ആരോപണമുന്നയിക്കുന്നതെന്ന് പദ്ധതി നടത്തിപ്പുകാരായ റെയിൽവേ വികസന കോർപറേഷൻ (കെ-റെയിൽ).

18 മാസം കൊണ്ട് വിശദമായ പഠനത്തിലൂടെയാണ് പദ്ധതിരേഖയും അനുബന്ധ രേഖകളും ഉണ്ടാക്കിയത്. അതിനുശേഷം ചെറു വിമാനമുപയോഗിച്ച് ലിഡാർ സർവേയും സോയിൽ ഇൻവെസ്റ്റിഗേഷനും ട്രാഫിക് സ്റ്റഡിയും പാരിസ്ഥിതിക ആഘാത പഠനവും നടത്തി.

മുംബയ്- അഹമ്മദാബാദ്, ഡൽഹി- വാരണാസി അതിവേഗ റെയിൽ പദ്ധതികൾക്കും തിരുവനന്തപുരത്തെ ഔട്ടർ റിംഗ് റോഡ് പദ്ധതിക്കും ലിഡാർ സർവേയാണ് ഉപയോഗിച്ചത്. ഏറ്റവും ആധുനികവും കൃത്യവുമാണിത്.

തിരുവനന്തപുരം- കണ്ണൂർ ഹൈസ്പീഡ് റെയിൽ പദ്ധതിക്കായി സർക്കാർ 25 കോടി ചെലവിട്ട് ഡി.എം.ആർ.സിയെക്കൊണ്ട് പഠന റിപ്പോർട്ടുണ്ടാക്കിയിരുന്നു. ഈ റിപ്പോർട്ടിലെ നല്ലവശങ്ങൾ സിൽവർ ലൈനിനായി പഠിച്ചിട്ടുണ്ട്. ഡി.എം.ആർ.സിയുടെ അലൈൻമെന്റോ റിപ്പോർട്ടോ അതേപടി പകർത്തിയിട്ടില്ലെന്നും കെ-റെയിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K RAIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.