ആലുവ: കെ റെയിലിന്റെ ഡി.പി.ആർ ലഭിക്കാൻ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകേണ്ടിവന്നത് പദ്ധതിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ജനങ്ങളിൽനിന്ന് പലതും മറച്ചുവെക്കാനുണ്ടെന്നതിന് തെളിവാണെന്ന് അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.
ഡി.പി.ആർ ലഭ്യമായതോടെ കോടികൾ കമ്മീഷനടിക്കാനുള്ള മുഖ്യമന്ത്രിയുടെ തട്ടിക്കൂട്ട് പദ്ധതിയാണിതെന്ന പ്രതിപക്ഷ ആരോപണം വസ്തുതയാണെന്ന് വ്യക്തമായി. 292 കിലോമീറ്റർ കരിങ്കല്ല് കെട്ടി മണ്ണിട്ട് പൊക്കേണ്ടി വരുന്ന പദ്ധതി കേരളത്തിന്റെ അവശേഷിക്കുന്ന പ്രകൃതിസമ്പത്തുകൂടി നശിപ്പിക്കും. പദ്ധതിക്കാവശ്യമായ കരിങ്കല്ല് മദ്ധ്യകേരളത്തിൽ നിന്നുതന്നെ ലഭ്യമാകുമെന്നാണ് അവകാശവാദം. യഥാർത്ഥത്തിൽ അതീവദുർബലമായ പശ്ചമഘട്ട മലനിരകളുടെ സർവനാശമാവും സംഭവിക്കാൻ പോകുന്നത്. ഇത് അനുവദിക്കില്ല. ജനപക്ഷത്തുനിന്ന് പോരാട്ടം തുടരുമെന്നും എംഎൽഎ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |