തിരുവനന്തപുരം: സിൽവർ ലൈനിന്റെ ബഫർ സോണിൽ വരുന്ന വീടുകൾ അറ്റകുറ്റപ്പണി നടത്തുന്നതിന് കെ-റെയിലിന്റെ എൻ.ഒ.സി ആവശ്യമില്ലെന്ന് അധികൃതർ. സിൽവർ ലൈനിന്റെ സാമൂഹികാഘാത പഠനമാണ് ഇപ്പോൾ നടക്കുന്നത്. ഭൂമി കെ-റെയിൽ ഏറ്റെടുത്തിട്ടില്ലാത്തതിനാൽ വസ്തു കൈമാറ്റം ചെയ്യാനോ കെട്ടിട നിർമ്മാണത്തിനോ പണയം വയ്ക്കുന്നതിനോ തടസ്സമില്ലെന്നും കെ-റെയിലിന്റെ അനുമതി ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ബഫർ സോണിലുള്ള കോട്ടയം പനച്ചിക്കാട് കൊല്ലാട് കൊച്ചു പുരയ്ക്കൽ ജിമ്മി ഈശോയുടെ വീടിന്റെ രണ്ടാം നില പണിയുന്നതിന് കെ-റെയിലിന്റെ അനുമതി വേണമെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട്. സംഭവം വിവാദമായതോടെയാണ് എൻ.ഒ.സി ആവശ്യമില്ലെന്ന് കെ-റെയിൽ അറിയിച്ചത്. തുടർന്ന് സെക്രട്ടറി അനുവാദം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |