തിരുവനന്തപുരം: ജൂലായ് 14 മുതൽ ആഗസ്റ്ര് 19 വരെയുള്ള വസ്തു തരംമാറ്റലിൽ തീർപ്പാക്കിയത് 16,332 കടലാസ് അപേക്ഷ. ശേഷിക്കുന്ന 39,807 അപേക്ഷ നവംബർ ഒന്നിനകം തീർപ്പാക്കുകയാണ് ലക്ഷ്യം. തീർപ്പാക്കലിലൂടെ 636.69 കോടി രൂപയാണ് ഖജനാവിലെത്തിയത്. കേരള കൗമുദിയുടെ അഞ്ചാം പ്രോഗ്രസ് റിപ്പോർട്ടിൽ 56,139 അപേക്ഷയാണ് തീർപ്പാക്കാനുണ്ടായിരുന്നത്.
ജനുവരി 10 മുതൽ ആഗസ്റ്റ് 20 വരെ 1,23,370 ഓൺലൈൻ അപേക്ഷ ലഭിച്ചു. ജൂലായ് 14 മുതൽ ആഗസ്റ്ര് 20 വരെ 20,580 അപേക്ഷയും ലഭിച്ചു.
4423 എണ്ണം തീർപ്പാക്കി. ഓൺലൈൻ തീർപ്പാക്കലിലൂടെ 16.84 കോടി രൂപ ലഭിച്ചു. കടലാസ് അപേക്ഷകളാകും ആദ്യം തീപ്പാക്കുക. തുടർന്ന് ഓൺലൈൻ അപേക്ഷ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കാൻ ഇന്നലെ ചേർന്ന റവന്യു സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
മുൻഗണന ലൈഫ് മിഷന്
ലൈഫ് മിഷനിലുള്ളതും വീടനുവദിച്ചതുമായ കേസുകളിൽപ്പെട്ട അപേക്ഷകൾക്ക് മുൻഗണന നൽകും. പത്തനംതിട്ട, വയനാട് ജില്ലകളിൽ കടലാസ് അപേക്ഷ തീർപ്പാക്കൽ ഏറക്കുറെ പൂർത്തിയായി. തലശേരി, മാനന്തവാടി, കാസർകോട്, ഇടുക്കി, അടൂർ, തിരുവല്ല ആർ.ഡി.ഒ ഓഫീസുകളിൽ തീർപ്പാക്കൽ 95 ശതമാനത്തിന് മുകളിലാണ്.
വരുമാനം 653.53 കോടി രൂപ
ലഭിച്ച കടലാസ് അപേക്ഷ- 2,04,409
തീർപ്പാക്കിയത്- 1,64,602
ശേഷിക്കുന്നത്- 39,807
ഓൺലൈൻ അപേക്ഷ- 1,23,370
തീർപ്പാക്കിയത്- 4,423
ശേഷിക്കുന്നത്-118947
കടലാസ് അപേക്ഷ വരുമാനം- 636.69 കോടി
ഓൺലൈൻ വരുമാനം- 16.84 കോടി
ആകെ വരുമാനം- 653.53 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |