തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവർ നൂറ്റാണ്ടുകളായി നടത്തിവരുന്ന പുതുവർഷാരംഭ പാതിരാ പ്രാർത്ഥന പിണറായി സർക്കാരിന്റെ പിടിവാശിമൂലം ഉപേക്ഷിക്കേണ്ടി വരുന്നത് പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. ഒരു വിഭാഗത്തോട് കാണിക്കുന്ന ഈ വിവേചനം വിവേകരഹിതമാണ്.
രാത്രി 10ന് ശേഷമാണ് മിക്ക ദേവാലയങ്ങളിലും പുതുവർഷാരംഭ പ്രാർത്ഥന നടത്തുന്നത്. ചിലയിടങ്ങളിൽ പാതിരാത്രിയിലാണ് പ്രാർത്ഥന. ക്രൈസ്തവർ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണിത്. രാത്രികാലത്ത് നടത്തുന്ന ചില തീർത്ഥാടനങ്ങൾക്ക് സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. അതേ ആനുകൂല്യം ക്രൈസ്‌തവർക്കും നൽകണം. സർക്കാർ എല്ലാവരെയും സമഭാവനയോടെയാണ് കാണേണ്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |