തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന് വേണ്ടിയുള്ള ഗവർണറുടെ പ്രസംഗം കഴിഞ്ഞ നയപ്രഖ്യാപനത്തിന്റെ ആവർത്തനം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കൊവിഡ് ദുരന്ത നിവാരണത്തിനുള്ള പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചെങ്കിലും നയപ്രഖ്യാപനം തീർത്തും നിരാശാജനകമായി. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ തങ്ങളുടേതാക്കി മാറ്റി കണ്ണിൽപൊടിയിടുന്ന നയം ആവർത്തിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. കൊവിഡ് മരണം കുറച്ചു കാണിക്കാനാണ് ശ്രമിക്കുന്നത്. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ തവണയും നടത്തിയതാണ്. എത്രപേർക്ക് ഒന്നാം പിണറായി സർക്കാർ ജോലി കൊടുത്തുവെന്ന് വ്യക്തമാക്കണം. കെ.എസ്.ആർ.ടി.സി പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള നടപടികൾ നയപ്രഖ്യാപനത്തിൽ ഇല്ല. കേന്ദ്രം സംസ്ഥാനങ്ങൾക്കുള്ള വായ്പാ പരിധി ഉയർത്തിയെങ്കിലും അത് സ്വാഗതം ചെയ്യാതെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താനാണ് നയപ്രഖ്യാപനം ഉപയോഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |