കണ്ണൂർ: എൻ.ഡി.എയുമായി സഹകരിക്കാൻ സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പത്ത് ലക്ഷം നൽകിയെന്ന ആരോപണത്തിൽ ക്രൈംബ്രാഞ്ച് ജനാധിപത്യ രാഷ്ട്രീയ പാർട്ടി ട്രഷറർ പ്രസീത അഴീക്കോടിന്റെ മൊഴിയെടുത്തു. വയനാട് ജില്ല ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. ഡിവൈ.എസ്.പി മനോജിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഇന്നലെ പ്രസീതയുടെ അഴീക്കോടുള്ള വീട്ടിലെത്തി മൊഴിയെടുത്തത്.
പ്രസീതയ്ക്കു പുറമെ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രകാശൻ മോറാഴ, സംസ്ഥാന കോ ഓർഡിനേറ്റർ ബിജു അയ്യപ്പൻ എന്നിവരുടെ മൊഴിയുമെടുത്തു. ആരോപണത്തിൽ മൂവരും ഉറച്ചുനിന്നു. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ മൊഴിയെടുക്കൽ നാല് മണിക്കൂറോളം നീണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |