കോഴിക്കോട്: മുസ്ലിംലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തുമെന്ന് ബി.ജെ.പി പറഞ്ഞത് ശരിയാവുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇ.പി.ജയരാജൻ പറഞ്ഞത് സി.പി.എമ്മിന്റെ നിലപാട് കൂടിയാണ്. ദ്വിരാഷ്ട്രവാദത്തിനും ജിന്നയ്ക്കും പരസ്യപിന്തുണ നൽകിയ ഒരേയൊരു പാർട്ടി കമ്മ്യൂണിസ്റ്റാണ്. സി.പി.എമ്മിന്റെ സ്വാഭാവിക സഖ്യകക്ഷി ലീഗാണ്. നയത്തിലും പരിപാടികളിലും ഇന്ത്യാവിരുദ്ധത ഇരുകൂട്ടർക്കും രക്തത്തിലലിഞ്ഞതാണ്. ന്യൂനപക്ഷ വർഗീയതയെ കോടിയേരി ഉൾപ്പെടെയുള്ളവർ ന്യായീകരിച്ചത് ലീഗിന്റെ വരവിന്റെ മുന്നൊരുക്കമാണ്. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഇടത്-ജിഹാദി-കോൺഗ്രസ് സഖ്യത്തിനുള്ള ഗൂഢാലോചനയാണ് പാർട്ടി കോൺഗ്രസിൽ നടന്നത്. പോപ്പുലർ ഫ്രണ്ടുമായും സഖ്യമുണ്ടാക്കാനാണ് സി.പി.എമ്മിന്റെ നീക്കം. സി.പി.ഐയുടേത് ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള ലീഗ് വിരുദ്ധത മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |