കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് വധശ്രമക്കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തി കണ്ണൂർ ജില്ലയിൽ നിന്ന് നാടുകടത്തണമെന്ന് ശുപാർശ. ഫർസീൻ സ്ഥിരം കുറ്റവാളിയാണെന്നും കാപ്പ ചുമത്തണമെന്നുമുള്ള പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറാണ് ജില്ലാ കളക്ടർക്ക് ശുപാർശ നൽകിയത്.
മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നതടക്കം കേസുകൾ പരിഗണിച്ചാണ് ശുപാർശ. ഫർസീനെതിരെയുള്ള കേസുകളുടെ എണ്ണവും സ്വഭാവവും പരിഗണിക്കുമ്പോൾ കാപ്പ ചുമത്തണമെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഫർസീൻ കണ്ണൂരിൽ തുടരുന്നതു ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും റിപ്പോർട്ടിലുണ്ട്. 15 ദിവസത്തിനുള്ളിൽ കണ്ണൂർ റേഞ്ച് ഐ.ജിയുടെ ഓഫീസിൽ ഹാജരാകാൻ ഫർസീന് നോട്ടീസ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |