തിരുവനന്തപുരം: കളരിപ്പയറ്റിനെക്കുറിച്ചും സിദ്ധ പാരമ്പര്യത്തെ കുറിച്ചുമുള്ള ഗവേഷണത്തിനായി കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന് കീഴിലുളള ഭാരതീയ വിജ്ഞാന വിഭാഗം അനുവദിച്ച രാജ്യത്തെ 13 കേന്ദ്രങ്ങളിൽ തിരുവനന്തപുരത്തെ ട്രിനിറ്റി കോളേജ് ഒഫ് എൻജിനിയറിംഗും ഉൾപ്പെട്ടു. 125 വർഷത്തെ പാരമ്പര്യമുളള ഡോ.എസ് മഹേഷിന്റെ നേമം അഗസ്‌ത്യം കളരിയുമായി സഹകരിച്ചാണ് ട്രിനിറ്റി കോളേജിൽ ഈ കേന്ദ്രം പ്രവർത്തിക്കുക.
കളരിപ്പയറ്രുമായുളള വിവിധ പാരമ്പര്യങ്ങളുടെ പുനരുജ്ജീവനത്തിനും ജനകീയവത്കരണത്തിനുമായിരിക്കും മുൻഗണന.
അഗസ്‌ത്യമുനിയിൽ തുടങ്ങി 18 സിദ്ധന്മാരിലൂടെ ദക്ഷിണേന്ത്യയിൽ നിലനിന്നിരുന്ന ബൃഹത്തായ വിജ്ഞാന സമ്പ്രദായത്തെക്കുറിച്ചുളള ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ട്രിനിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ.അരുൺ സുരേന്ദ്രൻ പറഞ്ഞു. തെക്കൻ കേരളത്തിൽ അധിഷ്‌ഠിതമായ ട്രെയിനിംഗ്,സെൽഫ് ഡിഫൻസ്,സർട്ടിഫൈഡ് അദ്ധ്യാപക പരിശീലന കോഴ്‌സുകൾ എന്നിവ സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുമെന്ന് അഗസ്‌ത്യം കളരിയുടെ ഗുരുക്കൾ ഡോ.എസ് മഹേഷ് പറഞ്ഞു. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷൻ മുഖേനയാണ് ആദ്യത്തെ രണ്ടുവർഷം ഈ കേന്ദ്രങ്ങൾക്ക് ധനസഹായം ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |