തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സിന്റെ ഫീസ് ഘടനയിൽ ഇപ്പോൾ മാറ്റമുണ്ടാവില്ലെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. കോഴ്സ് ഘടനയുടെ അടിസ്ഥാനത്തിൽ ഫീസ് വർദ്ധന വേണോയെന്ന് ചർച്ചകളിലൂടെ തീരുമാനിക്കും. ഇന്റേണഷിപ്പിനുള്ള സ്ഥാപനങ്ങളെ എംപാനൽ ചെയ്യും. സർട്ടിഫിക്കറ്റ് വിതരണത്തിന് വാഴ്സിറ്റികളിൽ നിലവിലുള്ള സോഫ്‌റ്റ്‌വെയറുകളെ കെ-റീപ് സംവിധാനം വരുമ്പോൾ അതുമായി യോജിപ്പിക്കും. നിലവിലെ 70: 30 ഇന്റേണൽ മാർക്ക് സംവിധാനം തുടരുമെന്നും ഇന്റേണൽ മാർക്ക് ഘട്ടംഘട്ടമായി കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |