
ശിവഗിരി: മഹാസമാധിയിലെ ശ്രീനാരായണഗുരുദേവ വിഗ്രഹപ്രതിഷ്ഠയുടെ വാർഷികദിനാചരണം കലശാഭിഷേകം, വിശേഷാൽപൂജ, മംഗളാരതി എന്നിവയോടെ നടന്നു. 1968 ജനുവരി ഒന്നിന് മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയാണ് ഗുരുവിന്റെ വിഗ്രഹപ്രതിഷ്ഠാകർമ്മം നിർവഹിച്ചത്. ഇന്നലെ രാവിലെ ശാരദാമഠ സന്നിധിയിൽ നടന്ന കലശപൂജയ്ക്കുശേഷം 108 പുഷ്പകലശങ്ങളുമായി സന്ന്യാസി ശ്രേഷ്ഠർ മഹാസമാധി മന്ദിരത്തിലെത്തി സമാധിപീഠത്തിൽ അഭിഷേകം നടത്തി. നാമജപത്തോടെയും പഞ്ചവാദ്യ മേളങ്ങളുടെ അകമ്പടിയോടെയും വൈദികമഠം,ഗുരുദേവ റിക്ഷാമണ്ഡപം, ബോധാനന്ദ സ്വാമി മണ്ഡപം എന്നിവിടങ്ങളിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് സന്ന്യാസി ശ്രേഷ്ഠർ മഹാസമാധിയിൽ എത്തിയത്.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ബ്രഹ്മകലശവും മറ്റ് സന്ന്യാസിമാരും ബ്രഹ്മചാരികളും പരികലശങ്ങളും വഹിച്ചു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ, സ്വാമി ശിവനാരായണതീർത്ഥ,സ്വാമി ഋതംഭരാനന്ദ,സ്വാമി വിശാലാനന്ദ,സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവർ അനുഗമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |