കൊച്ചി: എയർപോർട്ടുകളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന് 2,500 രൂപ ഈടാക്കുന്നതിനെതിരെ പത്തനംതിട്ട അയിരൂർ സ്വദേശി റെജി താഴമൺ നൽകിയ ഹർജി ഹൈക്കോടതി 23 നു പരിഗണിക്കാൻ മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ആർ.ടി.പി.സി.ആർ ടെസ്റ്റിന് 500 രൂപ നിശ്ചയിച്ച് സർക്കാർ ഇറക്കിയ ഉത്തരവു നിലനിൽക്കെ എയർപോർട്ടുകളിൽ 2,000 രൂപ അധികം വാങ്ങുന്നത് പ്രവാസികളെ കൊള്ളയടിക്കലാണെന്ന് ഹർജിയിൽ പറയുന്നു. ആഗസ്റ്റ് 13 ന് തിരുവനന്തപുരത്തു നിന്ന് യു.എ.ഇയിലേക്ക് പോയ ഹർജിക്കാരന് ടെസ്റ്റിന് 2,500 രൂപ നൽകേണ്ടി വന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |