തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരത്തിന് ബി.ജെ.പി പൂർണ്ണ പിന്തുണ നൽകുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണം.
കെ- റെയിൽ നടപ്പാക്കാനുള്ള തീരുമാനം ജനതാത്പര്യമല്ല മറിച്ച് കോടികണക്കിന് രൂപയുടെ അഴിമതിയാണ് ലക്ഷ്യം.
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാതിരുന്നതാണ് സംസ്ഥാനത്ത് പ്രളയത്തിനിടയാക്കിയത്. ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കുവാൻ മുന്നിട്ടിറങ്ങിയ ബി.ജെ.പി പ്രവർത്തകരേയും പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ ക്രിയാത്മകമായ ഇടപെടലിനേയും ദേശീയ സംഘടനാസെക്രട്ടറി ബി.എൽ. സന്തോഷിന്റെ സഹായത്തിനും സുരേന്ദ്രൻ നന്ദി പറഞ്ഞു.
ശബരിമല വെർച്ച്വൽ ക്യൂ അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം.
ഇ.എം.എസ്. നമ്പൂതിരിപ്പാട് മുതൽ പിണറായി വിജയൻ വരെയുള്ള മുഖ്യമന്ത്രിമാർ എന്ത് വികസനമാണ് കേരളത്തിൽ നടത്തിയതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണൻ ചോദിച്ചു.
ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ്, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ ഒ. രാജഗോപാൽ, സി.കെ.പദ്മനാഭൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |