തിരുവനന്തപുരം:ലോക്സഭയിൽ ചർച്ചക്ക് വരുന്ന ഏതുവിഷയത്തിനും അഭിപ്രായം പറയാൻ കഴിവുള്ള പാർലമെന്റേറിയനായിരുന്നു എം.ഐ ഷാനവാസെന്ന് മുൻ കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞു. എം.ഐ ഷാനവാസ് അനുസ്മരണ സമിതി മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓരോ വിഷയത്തിലും സൂക്ഷ്മായ നിരീക്ഷണം നടത്തിയിരുന്ന ഷാനവാസ് കേരളത്തിലെ മാത്രമല്ല, ദേശീയ കോൺഗ്രസ് പ്രസ്ഥാനത്തിലെ മികച്ച നേതാവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന, ദേശീയ രാഷ്ട്രീയകാര്യങ്ങളിൽ വ്യക്തമായ വിശകലനം നടത്തിയ ആളായിരുന്നു എം.ഐ ഷാനവാസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ടി.സിദ്ദിഖ് എം.എൽ.എ അദ്ധ്യക്ഷനായി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,കെ.പി.സി.സി ട്രഷറർ പ്രതാപചന്ദ്രൻ, ടി. ശരത്ചന്ദ്രപ്രസാദ്, കെ.എസ് ശബരിനാഥൻ, നെയ്യാറ്റിൻകര സനൽ, വി പുരുഷോത്തമൻ, ജോൺ വിനേഷ്യസ്, ഷാനവാസിന്റെ മകൻ ഹസീം ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |